Monday, August 13, 2018

ഫെബ്രുവരിയോര്‍മ്മ

നീളമുള്ള പകലുകള്‍ 
വസന്തത്തേയും പൂക്കളെയും 
മാത്രമെഴുതിയിരുന്ന ഒരാള്‍ 
നമ്മുടെ വീടിന്റെ ഒരു
പുസ്തകമുണ്ടായിരുന്നു
തുറന്നൊന്നടച്ച്
മണമോര്‍ത്തെടുത്താല്‍ 
തെളിഞ്ഞ ഒരു ഫെബ്രുവരിയോര്‍മ്മ വരും 

വേനല്‍ വരാറായി
വെയിലു വീഴുന്നയിടത്ത്
നമുക്കൊരു കൂടാരമൊരുക്കണം 
വളരെ പഴയൊരു 
ചായ കെറ്റിലിനെ കുറിച്ച്
പറയാറില്ലെ നീ
മഞ്ഞയടര്‍ന്ന
അതേ കെറ്റില്‍ 
നല്ല തിളങ്ങുന്ന സ്വര്‍ണ്ണ നിറത്തില്‍ 
ചായയുണ്ടാക്കണം നമുക്ക് 
ഒരേ പാട്ട് മടുക്കുവോളം കേള്‍ക്കണം 

പുലരുമ്പോള്‍ കുട്ടികളും 
മധ്യാഹ്നങ്ങളില്‍ 
പൂമ്പാറ്റകളും ആവണം 
ചിലപ്പോള്‍ 
പൂവിടുന്ന ഒരു ഓറഞ്ച് മരത്തില്
പടര്‍ന്ന വള്ളികളും 

വരുന്ന വേനല്‍
ആദ്യത്തേതൊന്നുമല്ല
മഴ ഇല്ലാത്തപ്പോള്‍
നമുക്കെന്നും വേനലായിരുന്നു
ഉറക്കം കനക്കുമ്പൊള്‍
ഓടി ഓടി നമ്മളാ
കുന്നിന്റെ അറ്റത്ത് പോയി നില്‍ക്കും
വെളിച്ചം പതിയെ തീര്‍ന്ന്
ഇരുട്ടാവുമ്പൊള്‍
നക്ഷത്രങ്ങള്‍ പൊഴിയും
തൊട്ടിരിക്കുന്ന ചൂണ്ടുവിരലിന്റെ
അറ്റങ്ങളില്‍ മെല്ലെ മെല്ലെ
മിടിക്കുന്ന രണ്ട് കുഞ്ഞ് ഹൃദയങ്ങള്‍
ഉണ്ടാവും 

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...