Sunday, August 12, 2018

നീലോഫർ

രാതിയായിരുന്നു
തണുപ്പായിരുന്നു
അയ്ന്റെ ഒപ്പം നല്ല മഴയും 
മഴ പോയിട്ട് 
ഒരു മൈരു പോലുമില്ലാത്ത
അടുത്ത നഗരത്തിലേക്ക്
നിന്റെ ശ്വാസത്തില്‍ മുങ്ങിയ
അടക്കിയ ഒച്ച
തണുക്കുന്നെവെന്ന്
എത്ര മൂടി പുതച്ചിട്ടും 
തണുക്കുന്നുവെന്ന്
നിനക്കൊരരിക് തന്ന്
ഞാനിവിടെ ഒരു 
വശം ചേര്‍ന്ന് കിടക്കുന്നു

നിന്റെ കഴുത്തിനു
പനിക്കൂര്‍ക്കയില
ഞെരടിയ പച്ചമണം 
കയ്പ്പ് നിറഞ്ഞ
നിന്റെ വായിനൊരു
ഉപ്പും എരിവും ചേര്‍ത്തൊരു
ചൂണ്ട് വിരല്‍ തരട്ടെ
അല്ലെങ്കില്‍ തന്നെ
നിനക്ക് മാത്രം പനി
വരുന്നതെന്തിനു

ഓടിച്ചിട്ടു പിടിച്ചൊരു
ചുണ്ടെലി കുഞ്ഞിനെ
വാലില്‍ തൂക്കി
കെട്ടിക്കറക്കും 
പോലെ
ഊയലാടുന്നു നമ്മളുറക്കത്തില്‍ 

ഇരു കൈകളുമില്ലാതെ 
ഞാനെഴുതുന്ന കവിതക്ക്
പെട്ടന്ന് വിരലിനൊപ്പം 
കൈകളും മുളച്ചു

മുറി ചൂടു പിടിപ്പിക്കാനൊരു
തീപ്പെട്ടി തപ്പിയെടുക്കുന്നു
ഉരച്ചുരച്ച് അവസാനം 
കത്തുന്ന കൊള്ളിയില്‍ 
മുറിയും കത്തു പിടിക്കുന്നു
നീണ്ടു പൊട്ടിയ 
ചുവരിനുള്ളിലൂടെ
കാറ്റ് കടക്കുന്നു
ആളിക്കത്തുന്നു
നിന്റെ തൊലിയുടെ 
എണ്ണമിനുക്കത്തിനു
പെട്ടെന്ന് തീ പിടിക്കുന്നു
അമര്‍ത്തി കെട്ടിപ്പിടിച്ച
രണ്ട് കരിക്കട്ടകളില്‍ 
മഴ പെയ്യുന്നു
ഇടയില്‍ നീല ചിറകുകള്‍ 
ഉള്ള ഒരൊറ്റമല്‍സ്യം നീന്തുന്നു

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...