Sunday, August 12, 2018

പുലാമന്തോള്‍



നിന്നെ കാണാന്‍ വരുമ്പോഴും 
തിരികെ പോരുമ്പോഴും 
ഇടയിലൊരു കവിതയിലെ
ഏറ്റവും സുന്ദരമായ വരിയുണ്ട്
പെരുമഴയില്‍ പൊട്ടി പൊളിഞ്ഞ
വഴിയിലും പുലാമന്തോള്‍ 
ബസ് കാത്ത് നില്‍ക്കുന്നത് കാണാം 

തടാകത്തിനു മീതേ
തെന്നിച്ചു വിട്ട
ഒരു മിനുക്കക്കല്ലു പോലെ
പുലാമന്തോള്‍ 
അങ്ങേക്കരയിലേക്ക്
മെല്ലെയെന്നൊനക്കി
കടന്ന് പോകുന്നു

ഒരാള്‍ക്ക് മാത്ര കടക്കാനാവുന്ന 
ഒറ്റപ്പാലത്തില്‍ 
നിന്ന് നമ്മളെങ്ങനെ ഉമ്മ വയ്ക്കും 
പോട്ടെ ഒന്നു കെട്ടിപ്പിടിക്കുക 
എങ്കിലും ചെയ്യണ്ടേ..


No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...