Saturday, April 27, 2019

ഒരു വേള

നമുക്ക് ഓടിത്തൊട്ട് 
കളിച്ചാലോ
തൊടാന്‍ നീയും 
തൊടാതിരിക്കാന്‍ ഞാനും 
നമുക്കോടിയോടിയറ്റം പോകാം 
അതി രാവിലെ അഞ്ച് മണിയുടെ
മങ്ങികത്തുന്ന ഒരാകാശമുണ്ട്
മലക്കുകള്‍ ഈയാപാറ്റാകളെ
പോലെ പാറി നടക്കും 
മടി പിടിച്ച ഒരിമ്പിരി കുഞ്ഞ്
നേഴ്‌സറിയിലേക്കെന്ന പോലെ
വെയിലിന്റെ വരവില്‍ 
ഓടി പോകുമവര്‍ 

നീ കടമായി ചോദിച്ച
കുഞ്ഞ് പര്‍പ്പിള്‍ പൂ
വിരിഞ്ഞ കള്ളിച്ചെടി
ഞാനെടുത്ത് വച്ചിട്ടുണ്ട്
ആദ്യ വെട്ടം വീഴുന്ന
നമ്മുടെയാ ജനലിന്റെ
ഇടത്തേയറ്റത്ത് തന്നെ 
വക്കണമത്


മുഷിഞ്ഞിരിക്കുന്ന
ചില മധ്യാഹ്നങ്ങളില്‍ 
നീ കണ്ടിട്ടില്ലേ
കേട്ടിട്ടില്ലേ
നമ്മുടെയുള്ളില്‍ 
എന്തൊരു കാറ്റാണ്
ഉന്മാദം മൂത്ത് മുളകളൊക്കെ
ചീറുന്നത് കേള്‍ക്കുന്നുണ്ടോ
ഒരു വേള ചീന്തിപൊട്ടുമെന്ന്
തോന്നും ..
ഒടുക്കത്തെ ഒരു ചിരി വാര്‍ന്ന്
കരച്ചിലാവും പോലെ 



No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...