Tuesday, August 28, 2018

വേനല്‍

സദാ അസ്വസ്തനായിരിക്കുന്ന
സ്വയം കുതറുന്ന
അടക്കത്തില്‍
മുറുമുറുക്കുന്ന
ഒരു ജീവി
പെട്ടിരിക്കുന്നു ഉള്ളില്‍

ഉപമകളൊന്നും വഴങ്ങുന്നില്ല
എത്ര ചെവിയോര്‍ത്തിട്ടും
പിടി തരാത്ത
ആത്മ ഭാഷണങ്ങള്‍
കൂര്‍ത്ത നഖങ്ങളുണ്ട്
ചുവരില്‍ മാന്തിക്കീറുന്നതറിയാം
നോവുന്നുണ്ട്
ചോര പൊടിയുന്നുമുണ്ടാവണം

പാതി മുറിച്ച
ഉടലിന്‍ വക്കത്ത്
നിന്ന് നിന്നെ ഞാന്
ചൂണ്ടയിട്ട് പിടിക്കും
ചൂണ്ട കൊളുത്തില്‍
ഇരയെന്ത് കോര്‍ക്കും
ഒരു വാക്ക്
വേനല്‍
പച്ചില
വിരല്‍തുമ്പ്
ഒരു മിടിപ്പ്
ഒരു തൂവാല
ഒരു പുളിമിട്ടായി
ഒരു മഴ ദിവസം

ടൈം ലാപ്സ് വീഡിയോയിലെന്ന പോലെ
ഉള്ളില്‍ നിന്ന് അപ്പോള്‍
ഒരു ചെടി മുളയ്ക്കും
വളര്‍ന്ന് പൂക്കും
പാതി നീ നിര്‍ത്തുന്ന
വാക്കു പോലെയല്ല
കടൂം ചോന്ന നിറമുള്ള
പൂക്കള്‍ നിറയും
അങ്ങനെ ഒരു പൂവ്
അന്നേ വരെ ഭൂമി
കണ്ടിരിക്കില്ല


എനിക്കപ്പോഴത്
നിന്നോട് പറയണമെന്ന് തോന്നും









No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...