Monday, August 27, 2018

ജൂണ്‍

വെളിച്ചം എവിടെ
നിന്നോ അരിച്ചിറങ്ങുന്ന
ഇടനാഴിയില്‍ നമ്മള്‍ 
നൂറില്‍ നിന്ന് തിരിച്ചെണ്ണുന്നു
അടുത്തൊരു മിനിട്ടിലേക്ക്
നിലക്കുന്നു
പിന്നെ ഒരു ഭാഷയിലും 
മിണ്ടാതിരിക്കുന്നു

രാത്രികളില്‍ 
ശ്വാസങ്ങള്‍ പരസ്പരം 
ചിതറിച്ച്
അടക്കി പിടിച്ച് മിണ്ടുന്നു
അതേ നമ്മള്‍ 
ചേര്‍ത്ത് പിടിച്ച്
മിണ്ടുന്നതില്‍ 
ഒട്ടും കുറവില്ലാതെ

സാധാരണ മനുഷ്യരെ 
പോലെ ഉച്ചത്തില്‍ 
മിണ്ടുമ്പോള്‍ 
നമ്മളപരിചിതര്‍ 

ആഴക്കിണറ്റിലേക്ക്
കയററ്റ് വീഴുന്ന
വെള്ളത്തൊട്ടി
അതൊന്നും മിണ്ടാതെ
പോയിരിക്കുന്നു
മഴയുള്ള മാസത്തിനു
ജൂണ്‍ എന്ന് 
പേരിട്ടത് ആരാവോ
മൂര്‍ച്ചയേറിയ
ഒരു കത്തി കൊണ്ട്
ചികഞ്ഞ് നോക്കാം 
നമുക്ക് നമ്മുടെ 
കവിതയില്‍ 

ആ ജനാലയിലൂടെ
ഞാനിപ്പോള്‍ കണ്ടു
നനഞ്ഞ  മേഘങ്ങള്‍ക്കിടയിലൂടെ
അത്രയും വിജനതയിലൂടെ
അവള്‍ ശലഭം 

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...